Saturday, December 14, 2013

*** പ്രണയം......***




മദുരമാമോര്‍മ്മതന്‍ മുത്തുകളോരോന്നും-
മമ ഹൃദയചെപ്പില്‍ നിന്നും തുറന്നെടുത്തു.
രത്നങ്ങളും,മുക്കുപണ്ടങ്ങളും,എന്‍ ഹൃദയ-
രക്തംകിനിഞ്ഞതാം സ്വപ്നങ്ങളും.

യാത്രയായ് എന്‍മനം കാതങ്ങള്‍ക്കപ്പുറം ,
യാത്രയായ് കാലം പിറകിലേക്ക് .
തുമ്പികള്‍ പാറിപറന്നടുത്തു,പിന്നെ-
തുമ്പപ്പൂപോലെയാ പെണ്‍കൊടിയും .

പൊന്നിന്‍കൊലുസിട്ട പാദങ്ങളും,
പൊന്‍പ്രഭയാര്‍ന്നോരാ പുഞ്ചിരിയും.
തേന്‍മഴയായി പെയ്തിറങ്ങി ...നിന്‍ പാട്ടുകള്‍ ,
തേന്‍മൊഴിയായിയെന്‍ കാതിലെങ്ങും.

പുഞ്ചിരിയോടെഞാന്‍ പിന്‍വാങ്ങിയപ്പോഴും -
പിന്തുര്‍ന്നപ്പോഴുമാമിഴിക്കോണുകള്‍.
പാടവരമ്പും,കതിര്‍മണിയും-
പരിവാരങ്ങളോത്തന്നു പുഞ്ചിരിച്ചു.

പരിശുദ്ധമാപ്രേമബന്ധനത്തില്‍ ,
വെന്തുനീറിയെന്‍ ഉള്‍ത്തടം ഭ്രാന്തമായി.
പ്രണയമെന്തെന്നു തിരിച്ചറിഞ്ഞന്നുഞാന്‍
പ്രാണനറുക്കുന്ന വേദനയായ്.

********************************************


അജയ്മാധവ്-ശൂരനാട്,കൊല്ലം

                                        

No comments:

Post a Comment